മണ്ണിൽ പലപല കുഴിയുണ്ടാക്കി…

അല്പത്തം അഥവാ അല്പത്തരം അഥവാ നീചം അഥവാ വിലകുറഞ്ഞ പ്രവൃത്തി അഥവാ petty /demeaning എന്നിങ്ങനെ മനുഷ്യന്റെ പല സംസാരങ്ങളേയും , പ്രവൃത്തികളേയും ദൈനം ദിന ജീവിതത്തിൽ കാണാൻ സാധിക്കുന്നു.
സോപ്പിട്ടു നില്കാത്തവർക്കാണ് സാധാരണ ഗതിയിൽ ഇത്തരം വാക്-വൃത്തികൾ നേരിടേണ്ടി വരുന്നത്.

‘അമ്പട ഞാനേ!’ എന്ന് വിചാരിക്കുന്ന, വിശ്വസിക്കുന്ന, അല്പരുടെ ആധിക്യമാണ് ഭൂമിയിൽ.

അവരില്ലെങ്കിൽ ഭൂമി അച്ചു തണ്ടിൽ നിന്നും താഴെ വീഴും, സുനാമികൾ ഉയരും, സൂര്യൻ ആകാശത്തിൽ നിന്നും മായും! അതവർ ആത്മാർഥമായി വിശ്വസിക്കുന്നു. അവർക്കു മരണമില്ല, ആരോഗ്യ പ്രശ്ങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല, അവർ ഭൂമിയിൽ നിന്നും ഒരടിപ്പൊക്കത്തിൽ സഞ്ചരിക്കുന്ന മഹത്തുക്കളത്രെ!

അങ്ങനെയുള്ള ആ മഹത്‌വ്യക്തികളെ നിങ്ങൾ വേണ്ട പൂർവം, ഉപചാരപൂർവ്വം മാനിക്കുന്നില്ലെങ്കിൽ, നിഴൽക്കുത്ത്‌, നേരിട്ടുള്ള ആക്രമണം, പിന്നിൽ നിന്നുളള അപവാദ പ്രചാരണം, പാർട്ടികളിൽ നിങ്ങളുടെ പേര് പറഞ്ഞുള്ള അട്ടഹാസവും പൊട്ടിച്ചിരിയും…അങ്ങനെ പല പല വിഭവങ്ങൾ സദ്യയിൽ വിളമ്പും.

പണ്ട് ‘അയ്യോ, നാട്ടുകാരെന്തോന്നു പറയും!’ എന്ന് ഉപദേശിച്ച ഒരു സത്‌സ്വഭാവിയോടു അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞത് എനിക്ക് നല്ല ഓർമ്മ.
‘ചത്ത് പോയാൽ , ആരും വന്നില്ലെങ്കിലും, കോർപ്പറേഷൻ കുഴിച്ചിട്ടോളും. നിങ്ങൾ പാട് നോക്കി പോ!’

(വേറൊരു ആളുടെ അഭിപ്രായത്തെ പേടിച്ചു ജീവിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥയുണ്ടോ? താലിബാനും അത് തന്നെയല്ലേ ചെയ്യുന്നത്? പെൺകുട്ടികൾ പഠിക്കരുത്!)

എന്തായാലും ചുറ്റും കേൾക്കാറുണ്ട് ധാരാളം : ‘ എല്ലാവരെയും ബഹുമാനിച്ചു വേണം കഴിയാൻ…പദവിയിൽ ഇരിക്കുന്നവരോട് എന്തിനാ വെറുതെ പോർവിളി?’
ബഹുമാനം അർഹിക്കുന്നത് പദവിയിൽ ഇരിക്കുന്നത് കൊണ്ടല്ല, മറിച്ചു ഒരാളുടെ വാക്കുകളും പ്രവൃത്തികളും കൊണ്ടാണ്.
എന്റെ കൂടെ ജോലി ചെയുന്ന പ്യൂൺ മുപ്പതു കൊല്ലമായി സേവനത്തിൽ. എത്രയോ കമ്മീഷണറുമാരെ ആ സാധു കണ്ടിട്ടുണ്ട്. എന്നെ ‘സർ’ എന്നാണ് സംബോധന ചെയ്യുന്നത്., ആ ആത്മാർഥത, അതെന്നെ സന്തോഷിപ്പിക്കുന്നു. ആ സമർപ്പണ മനോഭാവം, ജോലിയോടുള്ള commitment അതെന്നെ വിനയാന്വിതയാക്കുന്നു. ആ മനുഷ്യനെ ഞാൻ ബഹുമാനിക്കുന്നു. കൊടും തണുപ്പിൽ, രാവിലെ പത്തിരുപതു കിലോമീറ്റർ സൈക്കിൾ ചവിട്ടി എന്റെ ഓഫീസിൽ എത്തുമ്പോൾ ഞാൻ പറയും, ‘രാംസഹായി, ഹംകൊ ആപ് സെ കാഫി പ്രേരണ മിൽത്തെ ഹൈ’.

സമൂഹത്തിന്റെ മറ്റേക്കൊമ്പിൽ ഇരുന്നു പരദൂഷണം പറയുന്ന, വീമ്പടിക്കുന്ന, മറ്റുള്ളവരെ ഇകഴ്ത്തുന്ന, ആൾക്കാരെ കാണുമ്പോൾ ഞാൻ പണ്ട് അച്ഛൻ പറഞ്ഞതോർക്കും, രാംസഹായിയെ ഓർക്കും, പിന്നെ മിണ്ടാതെ എന്റെ പണി ചെയ്യാൻ തുടങ്ങും. അവർ അവരുടെ നേരമ്പോക്ക് നടത്തട്ടെ, നമുക്ക് ചെയ്യാൻ എന്തൊക്കെ നല്ല പ്രവൃത്തികൾ കിടക്കുന്നു.

ശുഭ നവവർഷം !


സ്നേഹബന്ധനം, രക്ഷാബന്ധനം

ഇന്ന് ലോകമെങ്ങും രക്ഷാബന്ധൻ ആഘോഷിക്കപ്പെടുന്നു. സഹോദരിമാർ (സഹ-ഉദര : ഒരേ വയറ്റിൽ പിറന്ന) സഹോദരന്മാരുടെ കൈകളിൽ രാഖി കെട്ടുന്നു. അതോടൊപ്പം സ്നേഹത്തിന്റെയും രക്ഷയുടെയും കവചം സുദൃഢപ്പെടുത്തുന്നു. സ്നേഹവും, രക്ഷയും ശാരീരിക ശക്തിയുടെ പ്രദർശനം മാത്രമല്ലല്ലോ. കൂടപ്പിറപ്പിനു (കൂടെ-പിറക്കുന്ന) മാനസികമായും പിന്തുണ നൽകുന്നത് ആ വിവക്ഷയിൽപ്പെടുന്നു. അതിന് ലിംഗഭേദമില്ല.

‘ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും’, എന്നൊരു പ്രയോഗം സിനിമയിലും നാടകങ്ങളിലും കാണാറുണ്ട്. തീർച്ചയായും, നിങ്ങളുടെ ജീവിതത്തിലും അങ്ങനെ ചിലർ ഉണ്ടാകും, സഹോദരസ്ഥാനീയർ! അവർ എല്ലാ ആപത്തിലും ഒപ്പമുണ്ട്, സ്നേഹസംരക്ഷണവുമായി. ധനമോ, ധാന്യമോ, ന്യായമോ, എന്താകട്ടെ അവർ നമ്മോടൊപ്പം എല്ലാ ഘട്ടങ്ങളിലും ഉറച്ചു നിൽക്കുന്നു. അങ്ങനെ ഒന്നോ രണ്ടോപേർ മതി,ജീവിതത്തിൽ എന്നും രാഖി ആഘോഷിക്കാൻ.

നമ്മൾ ജീവിതത്തിൽ വേറിട്ടു നടക്കുന്ന സന്ദർഭങ്ങളിൽ ആജീവനാന്ത ശത്രുക്കൾ ഉണ്ടാക്കുന്നത് സ്വാഭാവികമാണല്ലോ. അവരുടെ കണ്ണുകളിൽ (നമ്മുടെയും) വിഭിന്ന തട്ടുകളിൽ നിൽക്കുന്നവർ അപഹസിക്കപ്പെടേണ്ടവരും, അവമതിക്കപ്പെടേണ്ടവരുമാണ്. അന്നു വരെയുള്ള നന്മകളെ മറന്ന് ഇരുട്ടിനെ മാത്രം ലാക്കാക്കി ഇരുപക്ഷങ്ങളും നിഴൽകുത്തു കളിക്കുന്നു. മനോ, കായ, വാക്, ബലം കൊണ്ട്. അപ്പോളും സഹോദരസ്ഥാനീയർ കൃഷ്ണനെപ്പോലെ ദൂതുമായി എത്തും: അഞ്ചു ഗ്രാമങ്ങളില്ലെങ്കിൽ വേണ്ട എന്നും ചൊല്ലി, യുദ്ധം ഒഴിവാക്കാൻ ശ്രമിക്കും. ‘ സൂചി കുത്താൻ സ്ഥലം നൽകില്ല. വേണേൽ പിടിച്ചെടുത്തോ’ എന്നൊരു ഗ്വാഗ്വാ വിളിയുയരുന്ന പക്ഷം, അവർ ‘ഇനി പടക്കളത്തിൽ കാണാം’ എന്നുമൊഴിഞ്ഞു തിരിയുന്നു. അതും രക്ഷാബന്ധനത്തിന്റെ നിശ്ശബ്ദ രേഖകളിൽ പെടുന്നു. രൂക്ഷമായ ജീവിത യുദ്ധത്തിന്റെ ഘട്ടത്തിൽ, താങ്ങും തണലുമായി, ധൈര്യം നൽകുന്ന സഹോദരർ/സ്ഥാനീയർ നന്ദിയർഹിക്കുന്നു.

ക്രോധം എവിടെ കാട്ടണം, മാപ്പ് എവിടെ നൽകണം, മുന്നോട്ട് എപ്പോൾ പോകണം, പുറകോട്ടു എപ്പോളാണ് നോക്കാൻ പാടില്ലാത്തത്, നിഴൽപിടിച്ചു വലിച്ചുകൊല്ലുന്ന ദുഷ്ടശക്തികൾക്കു മുന്നിൽ എങ്ങനെ പതറാതെ പോരാടണം എന്നും സ്നേഹോപദേശം ഈ രക്ഷാകവചം നൽകുന്നു. അവരുടെ മൊഴികളിൽ തേനാവില്ല പലപ്പോഴും: നല്ല അരത്തിന്റെ മൂർച്ചയുള്ള സത്യങ്ങളാവും. പക്ഷെ ‘മൂത്തവർ ചൊല്ലും മുതുനെല്ലിക്ക’ പോലെ ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. അനുഭവത്തിന്റെ ശുദ്ധവെള്ളം കുടിച്ചിട്ട് പറയുകയാണ്. രക്ഷാകവചം മധുരിക്കുന്നു.

അന്യനാട്ടിൽ ജോലിചെയ്യുമ്പോൾ പലരൂപത്തിൽ ഈ സ്നേഹം കാത്തുരക്ഷിക്കുന്നു. എനിക്ക് മനസ്സിൽ ഹനുമാൻ സ്വാമിയും സഹോദരനായി പൂജിക്കേണ്ട വ്യക്തി തന്നെ. എത്ര ആപത്ഘട്ടങ്ങളിൽ ആ ശക്തി തുണ നൽകിയിട്ടുണ്ട്!

ഇന്നത്തെ ദിവസം, ജീവിത യാത്രയിൽ കൂടെ നിന്ന, ശക്തി പകർന്ന, സ്നേഹം നൽകിയ എല്ലാ ഹൃദയങ്ങൾക്കും വേണ്ടി ഒരു ഹൃദയപ്രണാമം. നാളെയും കൂടെയുണ്ടാവണേ.


ഒത്തുചേരൽ

(സൂം മീറ്റിംഗിലൂടെ ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം ഒരു ഒത്തുചേരൽ. നാം കാണുന്നത് വിനീതയുടെ കണ്ണുകളിലൂടെയാണ് )

ഒരു കമ്പ്യൂട്ടറിൽ തെളിയുന്ന മുഖങ്ങൾ …പല ദേശങ്ങളിൽ അധിവസിക്കുന്നവർ , പണ്ട് ഒരുമിച്ചു പഠിച്ചിരുന്ന പെൺപിള്ളേർ. ഇന്ന് പലരും തിരക്കുള്ള പ്രൊഫെഷണൽസ് , ചിലർ വീട്ടമ്മമാർ.

രശ്മി: ഹായ് എവെരിബോഡി ! കാണാമോ എല്ലാർക്കും? ലെറ്റ് അസ് ചെക്ക് ഒൺ ബൈ ഒൺ !
( നല്ല fashionable ആണ്, ലേറ്റസ്റ്റ് സ്റ്റൈലിൽ വസ്ത്രധാരണം. മുറിയിലെ ആഡംബരങ്ങളിൽ നിന്നും നല്ല ധനാഢ്യയെന്നു മനസ്സിലാക്കാം. വിദേശത്താണ് താമസം)

സെറീന : ഹെല്ലോ രശ്മി ! താങ്ക്സ് ഫോർ ദി കാൾ ! ഞാൻ ഇപ്പോൾ കാലിഫോർണിയയിൽ നിന്നാണ് ജോയിൻ ചെയ്തത് . സമയത്തിൻറെ പ്രശ്‌നമുണ്ട് ! അർദ്ധരാത്രിയായി…കുറച്ചു കഴിഞ്ഞു ഞാൻ ലോഗ് ഓഫ് ചെയ്യും കേട്ടോ!

(വിനീതയുടെ അന്തഃകരണം : അവൾ എന്നും പ്രശ്‍നങ്ങളിൽ നിന്നും ഓടുന്നവളായിരുന്നു. സ്വന്തം കാര്യം സിന്ദാബാദ്! രശ്മിയെ നേരിടാൻ അവൾക്കു ബുദ്ധിമുട്ടു കാണും. എന്നും അവർ തമ്മിലായിരുന്നല്ലോ മത്സരം!)

വിനീത : ഹലോ രശ്മി, സെറീന …എന്നെ ഓർമ്മയുണ്ടോ ? ദീപ്തി ലിങ്ക് ഫോർവേഡ് ചെയ്തു…അങ്ങനെ ജോയിൻ ചെയ്‌തതാണ്‌.
( ശാന്ത സ്വരം, ഒരു ചിരി എവിടെയോ ഉള്ള സംസാര രീതി.)

സെറീന : വിനീത ! ഹായ് ! താനിപ്പോൾ എന്തെടുക്കുന്നു ? ഗുഡ് ടു സീ യൂ ! എത്ര വർഷങ്ങളായി നമ്മൾ കണ്ടിട്ട് !

രശ്മി : അതേ! സോറി കേട്ടോ , ഐ ഡിഡ് നോട് ഹാവ് യുവർ നമ്പർ . ദീപ്തി ജോയിൻ ചെയ്തില്ലല്ലോ. ദീപ്തിയുമായി ഫ്രണ്ട്ഷിപ്പുണ്ട് അല്ലേ ?

വിനീത : (ചിരി ) അതേ , ഉണ്ട് . നിങ്ങള്ക്ക് രണ്ടാൾക്കും സുഖമാണല്ലോ അല്ലേ ?

രശ്മി : ഭയങ്കര ബിസി ആണെന്ന് മാത്രം. യു നോ ഐ ആം വിത്ത് ദിസ് MNC , റൈറ്റ് ? നെക്സ്റ്റ് പോസ്റ്റ് VP ആണ് …അപ്പൊ ട്രാവൽ, തിരക്ക് …കോൺഫെറെൻസ്സ് … ലാസ്‌റ് വീക്ക് ലിസ്ബണിൽ പോയിരുന്നു . പിന്നെ ഹബ്ബിയും സൂപ്പർ ബിസി . ബാങ്കർ അല്ലേ ? ഞങ്ങൾ joke ചെയ്യും : ‘ തമ്മിൽ കാണുന്നത് എയർപോർട്ടുകളിൽ വയ്ച്ചാണെന്ന് !

സെറീന : അത് പിന്നെ രോഹൻ എന്നും ട്രാവൽ തന്നെ ! രശ്മി പിന്നെ കുട്ടികളില്ലാത്തതിനാൽ ഭാഗ്യവതി തന്നെ ! ഞാൻ മോന്റെ പഠിത്തത്തിനായി ജോബ് വേണ്ടെന്നു വെച്ചതാണ്‌ ! മോർണിംഗ് ബാസ്കറ്റ് ബോൾ , ഉച്ച തിരിഞ്ഞു അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് , പിന്നെ ചെസ്സ് ക്ലബ് , കൂടാതെ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ! പിള്ളേർ മിടുമിടുക്കരാകുന്നതും പൊല്ലാപ്പ് തന്നെന്ന് ഞാൻ ഇന്നലെയും അമ്മയോട് പറഞ്ഞതേ ഉള്ളൂ !

വിനീത ( ആത്മഗതം : രശ്മിക്ക് കുട്ടികളില്ലെന്നു ഇവൾക്കെങ്ങനെ മനസ്സിലായി ? ഇനി അറിയാമെങ്കിൽ തന്നെ അത് പറയാൻ കൊള്ളാവുന്നതാണോ ?)

ദീപ്തി ജോയിൻ ചെയ്തല്ലോ …വെൽക്കം

ദീപ്തി : ഹലോ ! വിനീതാ , ദൈവമേ ഇത് നോക്ക്! എത്ര നാളായെന്റെ പൊന്നേ ! സെറീനയും ഉണ്ടല്ലോ ! രശ്മി ഹലോ ! നിങ്ങളെല്ലാം എത്ര സ്ലിം സ്ലിം ആയിരിക്കുന്നു !

വിനീത : ( ദീപ്തി എന്നും ഇങ്ങനെ തന്നെ . തെളിഞ്ഞ മനസ്സ് , കാപട്യങ്ങളില്ല !)

രശ്മി : ഹായ് ദീപ്തി. ഹൌ ആർ യൂ ?

ദീപ്തി : ഞാനിപ്പോൾ സുഖം ഗൃഹ ഭരണം ! നന്നായി തടിയും വയ്ച്ചു കേട്ടോ !

സെറീന : അത് പിന്നെ ജിമ്മിൽ പോയാൽ മതി. ഇപ്പോൾ എവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത് ?

ദീപ്തി : നമ്മുടെ സ്കൂളിനടുത്തു തന്നെ. നിങ്ങളെല്ലാവരും ഒരു ഓണത്തിന് വീട്ടിൽ വന്നത് ഓർമ്മയില്ലേ ? ഇപ്പോൾ വീട് പുതുക്കി പണിതു . പുള്ളിക്കാരൻ ഗൾഫിലാണ്. രണ്ടു പെൺപിള്ളേർ. ഒരാൾ കോളേജിൽ , ഒരാൾ ഏഴിൽ…  അമ്മയുണ്ട് കൂടെ. വിനീത , താൻ ജോയിൻ ചെയ്തത് നന്നായി.

വിനീത : നാം പലപ്പോഴും കാണുന്നവരല്ലേ ? ഇന്ദുവിന്‌ മെഡൽ കിട്ടിയത് വായിച്ചു ! എന്റെ വക അഭിനന്ദനം പറഞ്ഞോളൂ.

സെറീന : ആരാ ഇന്ദു ? മോളാണോ ? മെഡൽ എന്തിനാ കിട്ടിയത് ?

വിനീത : ദീപ്തിയുടെ മോൾക്കു ബി എയ്‌ക്ക്‌ റാങ്കുണ്ട് . അതിന്റെ മെഡൽ വിതരണമായിരുന്നു കഴിഞ്ഞ ആഴ്ച.

സെറീന : ദാറ്റ് ഈസ് ഗുഡ് ! എന്താ എഞ്ചിനീറിങ്ങിനു വിടാത്തത് ? ബി. എ യൊക്കെ കഴിഞ്ഞാൽ ജോലി കിട്ടുമോ ഇക്കാലത്ത്‌ ?

രശ്മി : താൻ എഞ്ചിനീറിങ് പഠിച്ചിട്ട് എന്തായി ? ഏതു ഫീൽഡിലും കമ്മിറ്റ്മെന്റ് ഉണ്ടെങ്കിൽ ഷൈൻ ചെയ്യാം. എന്റെയും congrats !

വിനീത ; ( ആത്മഗതം : വടി കൊടുത്ത്‌ അടി വാങ്ങിച്ചു സെറീന. അവൾക്ക് കുത്തിനോവിക്കേണ്ട വല്ലോ കാര്യവുമുണ്ടായിരുന്നോ രശ്മിയെ ?)

ദീപ്തി : എന്ത് ഭംഗിയാ തന്റെ സാരിയ്ക്കു സെറീനാ ! അമേരിക്കയിലും സാരിയൊക്കെ ഉടുക്കാറുണ്ടോ ?

വിനീത : ( ആത്മഗതം : പാവം ദീപ്‌തി ! അവൾക്ക് ദുഷ്ടവിചാരങ്ങളില്ല)

സെറീന: ( ഒരു ടോപ്പിക്ക് കിട്ടിയതിന്റെ ആശ്വാസത്തിൽ ) ഓഹ് വല്ലപ്പോഴും ! നാട്ടിൽ വരുമ്പോൾ ഷോപ്പിംഗ് നടത്തും …ഇവിടെ ഗെറ്റ്- ടുഗെതർസിനു ചിലപ്പോൾ ഞാൻ compere ചെയ്യാറുണ്ട് …

വിനീത : നല്ല കാര്യം. പണ്ടും താൻ നന്നായി പ്രസംഗിക്കുമായിരുന്നു…

ദീപ്തി : വിനീത, ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട് ? ചോദിക്കാൻ മറന്നു കുട്ടി !

വിനീത 😦 ചിരി ) സുഖമായിരിക്കുന്നു.

രശ്മി : ആഹ് ! എന്ത് പറ്റി ? എന്താ അസുഖം ?

വിനീത : ഏയ് , ഒന്നുമില്ല. കുറച്ചു നാൾ മുൻപ് കുറച്ചു വലഞ്ഞു . ഇപ്പോൾ സുഖം

സെറീന: അല്ല, തന്റെ വിശേഷങ്ങൾ അറിഞ്ഞില്ല ! എവിടെയാ ഇപ്പോൾ? ഫാമിലി?

വിനീത : ഞാൻ പാലക്കാടാണ് . ഇവിടെ സ്കൂളിൽ ടീച്ചറാണ് . ഫാമിലി , അച്ഛൻ, ‘അമ്മ, സഹോദരൻ.

സെറീന : ഓ, മാര്യേജ് ?

വിനീത : ചെയ്തില്ല. (ചിരി)

രശ്മി : സ്കൂൾ ജോബ് എങ്ങനെ ?

ദീപ്തി : വിനീത വളരെ ആക്റ്റീവാണ് കേട്ടോ ! എയ്‌ഡ്സ്‌ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്കൊക്കെ വേണ്ടി വളരെ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒത്തിരി നല്ല ടീച്ചറുമാണ് ! ധാരാളം എഴുതാറുമുണ്ട് …ഇന്ദുമോൾ എപ്പോഴും വായിക്കും ദാ, അമ്മയുടെ ക്ലാസ്സ്‌മേറ്റ് എന്നും പറഞ്ഞു കൊണ്ട്…

വിനീത : നന്ദി ദീപ്തി!

രശ്മി : വൗ , ദാറ്റ് ഈസ് സൊ കൂൾ ! ഞാൻ അറിഞ്ഞില്ല. യൂ ഷുഡ് whatsapp മി യുവർ നമ്പർ !

സെറീന : താൻ മലയാളമല്ലേ പഠിച്ചത് ? പിന്നെങ്ങനെ സോഷ്യൽ സർവീസ് ഒക്കെ ?

വിനീത : അത് നമ്മുടെ താല്പര്യം പോലെയല്ലേ ?

രശ്മി : ഓക്കേ , എന്നാൽ ശരി , പിന്നെ കണക്ട് ചെയ്യാം. ഇറ്റ് വാസ് റീലി നൈസ് കേട്ടോ. ബട്ട് ടൈം ഫോർ എ ഷോർട് നാപ് നൗ ! നാളെ രാവിലെ ഒരു ഫ്ലൈറ്റുണ്ട് … മീറ്റിംഗ് അറ്റ് ലണ്ടൻ . പിന്നെ കാണാം..ബൈ
(ലോഗ് ഓഫ് ചെയ്യുന്നു )

സെറീന : അത് പിന്നെ ആർക്കാണ് നേരം? എനിക്ക് രാവിലെ മോനെ baseball പ്രാക്ടിസിനു കൊണ്ട് പോണം . ഒരു മണിക്കൂർ ഡ്രൈവ് ചെയ്യണം. പിന്നെ BMW ആയതു കൊണ്ട് അത് പ്രശ്‌നമില്ല. ബൈ…

(ലോഗ് ഓഫ് ചെയ്യുന്നു )

ദീപ്തി : രശ്മിയെ കാണാൻ ഇപ്പോഴും എന്തൊരു ഭംഗി ! കഷ്ടം , പറയാൻ പറ്റിയില്ല!

വിനീത : അതും കൂടി കേട്ടാൽ സെറീനയ്ക്ക് ദേഷ്യം പിടിച്ചേനെ !

ദീപ്തി : അല്ല, സെറീനയുടെ വീട് എന്തൊരു ഗെറ്റപ്പാ അല്ലേ ? അവരൊക്കെ എന്തു നന്നായാ ജീവിക്കുന്നേ ! അസൂയ തോന്നുന്നു ! നമ്മൾ ഇവിടെ ഈ കുറ്റിക്കാട്ടിൽ !

വിനീത : ഇതിനു മുൻപ് ഇങ്ങനെ തോന്നിയിട്ടുണ്ടോ നിനക്ക്?

ദീപ്തി :  ഇല്ലെടോ ! എന്നാലും ഞാൻ മാത്രം ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊരു വിഷമം !

വിനീത : വയ്യാതെ കിടക്കുന്ന അമ്മയെ നോക്കുന്നില്ലേ? രണ്ടു മിടുക്കർ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയില്ലേ  ? തന്റെ കുടുംബത്തിന്റെ സകല കാര്യങ്ങളും നന്നായി നോക്കുന്നില്ലേ ?

ദീപ്തി : അതൊക്കെ ശരി തന്നെ…എങ്കിലും…

വിനീത : ഒരു കാര്യം ചെയ്യൂ! എനിക്കു വേണ്ടി ഒരു നല്ല ചക്ക പുഴുക്ക് ഉണ്ടാക്കി വയ്ക്കൂ. മറ്റെന്നാൾ ഞാൻ ഒരു
മീറ്റിംഗിനായി അങ്ങോട്ട് വരുന്നുണ്ട് ! തന്നോടൊപ്പം ഒരു ദിവസം പ്ലാൻ ചെയ്തിട്ടിട്ടുണ്ട്. ഇന്ദുവിന്‌ വേണ്ടി കുറച്ചു പുസ്‌തകങ്ങളും വാങ്ങണം !

ദീപ്തി (ഉഷാറോടെ) സത്യം ? എന്റെ ദൈവമേ ! എന്ത് നല്ല കാര്യം ! വേഗം വാ…എന്തോരം സംസാരിക്കാനുണ്ട് !

വിനീത : സ്വന്തം വലിപ്പമല്ലാത്ത ബാക്കി എന്തും സംസാരിക്കാം കേട്ടോ !

(രണ്ടു പേരും ചിരിക്കുന്നു. ലോഗ് ഓഫ് ചെയ്യുന്നു.)

***


കുഴിച്ചു മൂടും മണ്ണിൽ നിന്നും ഉയിർത്തെണീറ്റു നടക്കും ഞാൻ

ഇരുട്ടിന്റെ കഥകളാണ് ചുറ്റും: കൊതിയും, നുണയും, ചതിയും, വഞ്ചനയും,മദ്യവും, പാർട്ടികളും, പണവും, പെണ്ണും, പൊന്നും…

ഇതൊക്കെ വായിച്ചു മനസ്സ് മടുത്തു പിന്നെ തിരയുമ്പോൾ, അതാ വരുന്നു വേറെ കഥകൾ: ക്രൂരത, സ്വാർത്ഥത, മരണം…

സാധാരണ മനുഷ്യർ എങ്ങോട്ടു നോക്കും?
ഇതാ കിടക്കുന്നു ഇൻസ്റ്റാഗ്രാം, ഫേസ്ബുക് കഥകൾ : കണ്ണ് ചിമ്മിപ്പിക്കുന്ന സൗന്ദര്യങ്ങളുടെ, ധാർഷ്ട്യങ്ങളുടെ, മേനി പറച്ചിലുകളുടെ കഥകൾ.

ദൈവമേ, ഇതിലൊന്നും ഊർജ്ജം ലഭിക്കുന്ന തരംഗങ്ങൾ ഇല്ലല്ലോ ! അല്പം നന്മയ്ക്കായി, കനിവിനായി , ലാളിത്യത്തിനായി,സാന്ത്വനത്തിനായി എങ്ങോട്ടു തിരിയും ?
നിന്നെയും പകുത്തെടുക്കുന്ന ലോകം: നീ എന്ന പ്രപഞ്ച സത്യത്തെ ഞാൻ എങ്ങനെ സ്നേഹിക്കണം എന്നും പറഞ്ഞു തരുന്ന കഥകൾ ചുറ്റിലും. അതും വയ്യ. അതെന്റെ ആത്മാവിന്റെ സ്വന്തന്ത്ര്യം തന്നെ.

നല്ല കഥകൾ എനിക്ക് കേൾക്കണം.

ഉള്ളതിൽ സന്തോഷിക്കുന്ന മനുഷ്യരുടെ കഥകൾ കേൾക്കണം : രുചിയോടെ അന്നം കഴിക്കുന്നവർ, ഹർഷത്തോടെ പ്രണയിക്കുന്നവർ, നെറ്റിയിലെ വിയർപ്പിനാൽ അപ്പം സമ്പാദിക്കുന്നവർ , നീലയും, ചുവപ്പും, മഞ്ഞയും നിറം മാറുന്ന ആകാശത്തെ നോക്കി ഒരു വരി കവിത മൂളുന്നവർ, കുസൃതിയോടെ നോക്കുന്നവർ, ഹൃദയപൂർവം ചിരിക്കുന്നവർ, തനിച്ചിരുന്നു ചിരിക്കുന്നവർ, ഒരു പുസ്തകത്തിൽ സ്വയം മറക്കുന്നവർ, ആരും അറിഞ്ഞില്ലെങ്കിലും ശാന്തരായി ജോലിയെടുക്കുന്നവർ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവർ, ദാഹിക്കുന്നവന് ജലം നൽകുന്നവർ, വിശക്കുന്നവന് നിറവോടെ ഭക്ഷണം കൊടുക്കുന്നവർ, സ്നേഹത്തോടെ വൈദ്യസഹായം ചെയ്യുന്നവർ, ഒന്ന് വിളിച്ചാൽ ഓടി വരുന്നവർ, കരയുമ്പോൾ വിഷമിക്കല്ലേ എന്ന് ആശ്വസിപ്പിക്കുന്നവർ, ചെടികളെ പരിചരിക്കുന്നവർ , സ്വന്തം നേട്ടങ്ങൾ വലിയവായിൽ പറഞ്ഞു നടക്കാത്തവർ, സൗന്ദര്യത്തിന് പല മുഖങ്ങളുണ്ടെന്നു തിരിച്ചറിയുന്നവർ, നല്ല ഒരു കപ്പ് കാപ്പിയിൽ സൗഹൃദം കാണുന്നവർ, നാം ജീവിച്ചിരിക്കുന്നോ എന്ന് മറക്കാത്തവർ ….

എനിക്ക് അതിജീവനങ്ങളുടെ കഥകൾ കേൾക്കണം :

പട്ടിണിയിലും വയറു മുറുക്കി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നവർ, വിശപ്പിലും തളരാതെ പഠിച്ചു മുന്നേറുന്നവർ, തന്റെ പ്രയത്‌നത്താൽ കുടുംബം നോക്കുന്നവർ, ഇല്ലാത്ത നാളിലും മറ്റുള്ളവരെ സഹായിക്കുന്നവർ, തളർന്ന ശരീരത്തിലും ജ്വലിക്കുന്ന ആത്മശക്തിയുള്ളവർ, തോക്കിനു മുന്നിലും പതറാത്ത ദേശസ്നേഹികൾ, സ്വപ്‌നങ്ങൾ മറക്കാതെ നിരന്തരം കഠിനാധ്വാനം ചെയ്യുന്നവർ, സ്നേഹസ്പർശവുമായി കാടിലും മലയിലും കാരുണ്യം ചൊരിയുന്നവർ….

എനിക്ക് സ്നേഹത്തിന്റെ കഥകൾ കേൾക്കണം :

സ്നേഹത്തിനെ അടിച്ചമർത്തലായി തെറ്റിദ്ധരിക്കാത്തവർ, യജമാനത്തമായി ഗീർവാണം നടത്താത്തവർ, നനുത്ത കാരുണ്യത്തിന്റെ നിറവാകുന്നവർ , നന്മയുടെ ശുദ്ധിയോടെ താങ്ങാകുന്നവർ, പ്രായഭേദമന്യേ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നവർ, നിശ്ശബ്ദമായി സ്നേഹിക്കുന്നവർ, തിരിച്ചു സ്നേഹിക്കണം എന്നു ശാഠ്യമില്ലാത്തവർ, മരിച്ചിട്ടും സ്വപ്നങ്ങളിൽ സ്നേഹിച്ചു തീരാത്തവർ …

എനിക്ക് സാധാരണക്കാരുടെ കഥകൾ കേൾക്കണം :

രാവിലെ ഉണർന്ന് ‘ഈശ്വരാ എല്ലാവരേയും കാത്തുരക്ഷിച്ചു കൊള്ളണേ’, എന്ന് പ്രാർത്ഥിച്ചു കൊണ്ട് ദിവസം തുടങ്ങുന്നവരുടെ കഥകൾ.

കാത്തിരിക്കുന്നു.


കാരുണ്യത്തിന്റെ പിഴവുകൾ

If compassion dithers a bit…and arrives late?

Listen to C.V.Balakrishnan’s story, “Santhathy”.

കാരുണ്യം അല്പം താമസിച്ചാൽ?

സി വി ബാലകൃഷ്ണന്റെ ചെറുകഥ  “സന്തതി”


Recitation of Shri.Veeran Kutty’s Poems

These poems have an enchanting simplicity about them… In the time of covid, when hope dwindles, getting in touch with our souls become imperative…

 


പൊടിയും പടലങ്ങളും

പരിധി വിട്ടു പ്രവർത്തിക്കുന്ന മനുഷ്യർ, നമുക്കെപ്പോഴും അസുഖകരമായ അനുഭവങ്ങൾ തരുന്നു. അഹങ്കാരമോ, അധികാര ഭ്രമമോ, അറിവില്ലായ്മയോ , വിവരദോഷമോ ആവാം അത്തരക്കാരുടെ പ്രവൃത്തികൾക്കു പിന്നിൽ…

അർഹതയില്ലാത്ത പദവിയിൽ ,ചുളുവിൽ എത്തി ചേരുന്നവരിൽ, ഞാൻ അത് കണ്ടിട്ടുണ്ട്. അവരെ നേരിടാൻ ക്ഷമയെക്കാൾ നല്ലത് രോഷമാണെന്നാണ് എന്റെ അഭിപ്രായം…
പക്ഷെ അറിവുള്ള ടീം മെമ്പർ പറഞ്ഞു : ‘ അയാൾ ഒരു ഈച്ചയെ പോലെയാണ് മാഡം…അത് ചുറ്റും കറങ്ങി കൊണ്ടേയിരിക്കും…അതിനെ അവഗണിക്കുകയെ നിവൃത്തിയുള്ളൂ…എത്ര ശ്രദ്ധ കൊടുക്കുന്നുവോ, അതിൻ്റെ മൂളൽ ഇരട്ടിച്ചുകൊണ്ടേയിരിക്കും.’

‘അയാൾക്ക്‌ എന്താണ്/ ഏതാണ്/ ആരോടാണ് സംസാരിക്കുന്നത് എന്ന് പോലും തീർച്ചയില്ല. ഇവനെയൊക്കെ നല്ല പാഠം പഠിപ്പിക്കണം …’ ഞാൻ ധർമ്മ രോഷം കാരണം വിറച്ചു.

‘ദൈവമേ, വിഡ്ഢികളെ സഹിക്കാം …അതി ബുദ്ധിമാനെന്നു സ്വയം അവരോധിക്കുന്നവരെ എങ്ങനെ സഹിക്കും?’

‘വെറുതെ നല്ല ഊർജ്ജം നശിപ്പിക്കാതെ മാഡം…എന്തു മാത്രം സൽപ്രവൃത്തികൾ കിടക്കുന്നു ചെയ്യാൻ…ഇത്തരക്കാർ ജീവിതാവസാനം വരെ കാണും…എന്തിനാണ് അവർക്ക് പ്രാധാന്യം നൽകുന്നത് ? Ignore him totally!’

ശാന്തമായി ചിന്തിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി : മറ്റുള്ളവർ എങ്ങനെ പെരുമാറുന്നു എന്നത്, എൻ്റെ കൈപ്പിടിയിൽ അല്ലല്ലോ. ഞാൻ എങ്ങനെ പെരുമാറണം എന്നത് എന്റെ നിയന്ത്രണത്തിലാണ് താനും.

‘ഒരു ചെവിയിൽ കൂടി കേൾക്കുക, മറ്റേതിൽ കൂടി കളയുക’ എന്ന് പറയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ് .പണ്ട് ശ്രീ കൃഷ്ണൻ ശിശുപാലനോട് ക്ഷമിച്ചതു പോലെ , ഒരു നൂറു വട്ടം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം…’

‘I cannot suffer fools gladly! Neither can I tolerate  someone who is getting too big for his boots…’ ഞാൻ മുറുമുറുത്തു.

‘കഷ്ടം തന്നെ ! ലോകം മുഴുവൻ ഇത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ വേറെ ചോയ്‌സ് ഇല്ല ! ഒന്നുകിൽ സ്വന്തം ബ്ലഡ് പ്രഷർ കൂട്ടുക അല്ലെങ്കിൽ ഇത്തരക്കാരെ വെറും പൊടിപടലം പോലെ അവഗണിക്കുക.’

ഞാൻ ചിരിച്ചു , പിന്നെ സമ്മതിച്ചു .ചെയ്യാൻ നല്ല കാര്യങ്ങൾ കിടക്കുന്നു…

***

 


One Step Enough For Me…

In school, my most favourite hymn was ‘Lead Kindly Light…’

Written by Saint John Newman in 1833, the words capture the human yearning and hope so beautifully…

Whether it was the legendary Marian Anderson singing it to honour Bapuji, or sang by a group of mourning but defiant women marching to their deaths under the relentless gaze of the Nazis, or anyone repeating the words in solitude…there is something so powerful about the hymn..

Lead, Kindly Light, amidst th’encircling gloom,
Lead Thou me on!
The night is dark, and I am far from home,
Lead Thou me on!
Keep Thou my feet; I do not ask to see
The distant scene; one step enough for me…

For Hope in these dire times…


മറ്റൊരാളുടെ ചോറ്

കേരളത്തിൽ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ ഇന്നാട്ടുകാരാണ്. അവരുടെ ക്ഷേമത്തിന് വേണ്ടി ‘കോർഡിനേഷൻ’ ഡ്യൂട്ടി എന്റെ ടീം ചെയ്യുന്നു. വളരെ നല്ല മനസ്സുകളുള്ള കേരളത്തിലെ ഭരണ-പോലീസ് കൂട്ടായ്മ ഞങ്ങൾക്ക് എപ്പോഴും ഉത്തരം നൽകുന്നു; ഞങ്ങളുടെ നാട്ടുകാരെ കരുതലോടെ നോക്കുന്നു.

ഇത്തരം അനുഭവങ്ങൾ മനസ്സിനെ വേറൊരു നിലയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു.
അന്നം, വീട്, നാട്, അമ്മയും, അച്ഛനും, കൂടപ്പിറപ്പുകൾ, വിളഞ്ഞു കിടക്കുന്ന പാടങ്ങൾ , പട്ടിണി, മരുന്ന് , ഏകാന്തത, അനിശ്ചിതാവസ്ഥ…ഇതെല്ലം കേട്ട കഥകളാണ്…

പൈസയില്ല, തിരിച്ചു വരാൻ നിവൃത്തിയില്ല,സ്വന്തമായി ആഹാരം ഉണ്ടാക്കാൻ പാടുപെടുന്നു….. അവർക്ക് അവരുടെ ഉരുളക്കിഴങ്ങും ഗോതമ്പു റൊട്ടിയും നമ്മുടെ  ചോറും   കറിയും പോലെ പ്രിയം.

‘മറ്റൊരുവന്റെ ചോറിൽ കല്ലിടുക’ എന്നും മറ്റും ചൊല്ലുകളുണ്ടല്ലോ. വേറൊരാളുടെ ജീവനയാപനത്തിൽ പ്രതിബന്ധം സൃഷ്ടിക്കുക എന്നാണർത്ഥം.

***

പട്ടിണിയും പരിവട്ടവും മൂലം ദൂരെ ദേശങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നവരാണ്. ‘ബിരിയാണി’ എന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറു കഥ പ്രസിദ്ധമാണല്ലോ. സത്യാവസ്ഥയിൽ നിന്നും വേറിട്ടതല്ല.

‘മുശാഹർ ‘ എന്ന ഒരു ജനതയുണ്ട് …എലി പിടിത്തക്കാരാണ്..എലിയെ തിന്നുമായിരുന്നു, പട്ടിണി കാരണം, പണ്ടൊക്കെ…ഇപ്പോഴും വിശപ്പിന്റെ ഭീകരത അടുത്തറിയുന്ന (‘ഒട്ടർ’ എന്നും മറ്റും നാട്ടിൽ വിശേഷിക്കപ്പെടുന്ന) നൊമാഡിക് കൂട്ടർ…അവർക്കു ആയിരം രൂപ എന്ന് വയ്ച്ചാൽ ഒരു നിധി കിട്ടിയത് പോലെയാണ്..

ചോറിന്റെ വില അറിയാവുന്ന നല്ല മനുഷ്യരിൽ ചിലർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്നു, നൂറ്റിയന്പതോളം മുശാഹർ കുടുംബങ്ങൾക്ക് ഒന്നിന് ആയിരം എന്ന രീതിയിൽ സഹായിച്ചു…ഗ്രാമങ്ങളിൽ, സഹായം ലഭിച്ച സ്ത്രീകൾ , കൈയുയർത്തി അനുഗ്രഹിച്ചു കൊണ്ട്, അവരുടെ നാടൻ ഭാഷയിൽ നന്ദി പറഞ്ഞപ്പോൾ, അനുഗ്രഹങ്ങൾ വർഷിച്ചപ്പോൾ, വീഡിയോ രൂപത്തിൽ അത് Action Aid പകർത്തി അഭ്യുദയകാംഷികൾക്കെത്തിച്ചു.
മൊബൈലിൽ കണ്ടു, ‘കണ്ണ് നിറഞ്ഞു’ എന്ന് പലരും പറഞ്ഞു…

നമുക്ക് ആയിരം രൂപ എന്താണ്? ഒരു ഇന്റർനെറ്റ് റീചാർജ് , അല്ലെങ്കിൽ ഒരു മുന്തിയ റെസ്റ്റാറ്റാന്റിൽ രണ്ടു കാപ്പി…അവർക്കോ? ജീവൻ തന്നെ തിരിച്ചു കിട്ടുന്നു ..അതിൽ നിന്നും റേഷൻ മേടിക്കുന്നു, മരുന്ന് മേടിക്കുന്നു, വലിയൊരു കൈത്താങ്ങാണ്.

**
പലപ്പോഴും നാം ഉയരത്തിലോട്ടു നോക്കുന്നു…അപ്പോൾ നാം ആരുമല്ല എന്ന ചിന്ത വരുന്നു…നമ്മളെകാൾ സുഖസൗകര്യങ്ങൾ ഉള്ളവർ , സൗന്ദര്യമുള്ളവർ, നിലയും വിലയും ഉള്ളവർ, വലിയ വീടുകൾ ഉള്ളവർ…
പക്ഷെ , ഒരു നിമിഷം നാം താഴോട്ട് നോക്കിയാൽ, ഈശ്വരൻ നമ്മെ എങ്ങനെ നെഞ്ചോടുചേർത്ത് പിടിച്ചിരിക്കുന്നു എന്ന് രണ്ടു കൈയും കൂപ്പി പോകും !

എത്രയോ മനുഷ്യ ജീവികൾ, പക്ഷി മൃഗാദികൾ സങ്കട കടലിൽ ഉഴലുന്നു. നിങ്ങൾക്ക് ചെയ്യാൻ ഏറെയുണ്ട്…മനസ്സുണ്ടോ എന്ന് മാത്രം ചോദിച്ചാൽ മതി.

ഒരു പിടി ചോറ്…അല്ല, ഗോതമ്പു റൊട്ടി … ചിലർക്ക് അതിൽ ദൈവത്തെ കാണാനാവും.


The Secret of Resilience

It is human nature- indeed animal nature- to protect one’s own turf. Whether it is threat to family, home environs, or one’s physical or emotional well being. Since the world we live in manifests all the laws of the jungle, survival becomes a strategic imperative often.

We all have our favourite dreams: a Tolkienesque escape world of peace and tranquility. We would be puttering around dreamily, away from the harsh realities:even as the  armies of dark menace starts gathering faraway. We  yearn for poetry and peace, theatre and music; tasty meals and wonderful books. Who cares about the turmoil anyway? But as the newspaper arrives, we are jolted back to the darkness, the heaviness of depression setting down on one’s sensibilities yet again.

I have come to cherish moments of calm, knowing that what the morrow brings would be beyond my control. To enjoy the sunshine when it falls on my chair as I sit near the patio, and breathe. As simple as that. A day in which my loved ones are safe and sound, and there are no pressing worries, is indeed a day of bliss.

Gratitude for what we have, I have realized, is a prayer worth chanting. It is on days of stress that we need to count the blessings more.

Once I read a sentence: ‘God runs a beauty parlour’. It hinted that the ‘inner’ beauty is vital to well being.

If the heart were a home, what would be inside it?

The dark curtains of dank frustration, the green stinking floors of envy, the poisonous fumes of hatred and wrath ensconcing everything, and the dirt of malicious gossip staining the walls? The sofas piled with tonnes of greed, the book racks filled with volumes on viciousness and manipulation?

or

Beauty, order, cleanliness, peace and joy?

Filling our inner selves with happiness, is a choice which is totally dependent on us. We are the owners of that precious turf and have to defend our own!

Whatever be the plotting of the metaphorical armies of Mordor, the heart of every human being can be defended against the deadly glance of the Saurons of the world. We have to guard fiercely our inner reserves of joy, delight, beautiful thoughts, love, compassion, strength….Strangely, the reservoir of all delightful words which bring in a rush of happiness also can be interpreted as the manifestation of the Divine.

We have to visit God’s beauty parlour frequently. And come back, truly strong. The secret source of resilience to combat the worldly duels of every day? Now you know too.

**